Wednesday, November 6, 2013

കവിത - ഒറ്റമരം.




 ഒറ്റമരം

വിശാലമീ പുല്‍മേട്ടിലെന്നും
ഒരൊറ്റ മരമായി നില്‍പ്പാണ്
മുളപൊട്ടിയ നാള്‍ മുതല്‍...

എനിക്കെന്നും ഈ
ഏകാന്തത മാത്രം സ്വന്തം...

പച്ച തലപ്പുകള്‍ നീട്ടി
കാറ്റിനൊപ്പിച്ച് തളിര്‍
ചില്ല ക്കൈകളാല്‍ മാടി
വിളിക്കുന്നുണ്ട് നോക്കെത്താ
ദൂരത്തൊരു പെരുങ്കാട്...

ഭൂമിയുടെ ആഴങ്ങളില്‍
കുടിനീര് തേടുന്ന തായ്
വേരും പറിച്ച് കുതറി
ഓടണമെന്നുണ്ട് കൂട്ടായ്മയുടെ
ആ വാഗ്ദത്ത ഭൂമിയിലേയ്ക്ക്...

No comments:

Post a Comment