ഒറ്റമരം
വിശാലമീ
പുല്‍മേട്ടിലെന്നും
ഒരൊറ്റ
മരമായി നില്‍പ്പാണ്
എനിക്കെന്നും
ഈ
ഏകാന്തത
മാത്രം സ്വന്തം...
പച്ച
തലപ്പുകള്‍ നീട്ടി
കാറ്റിനൊപ്പിച്ച്
തളിര്‍
ചില്ല
ക്കൈകളാല്‍ മാടി
വിളിക്കുന്നുണ്ട്
നോക്കെത്താ
ദൂരത്തൊരു
പെരുങ്കാട്...
ഭൂമിയുടെ
ആഴങ്ങളില്‍
കുടിനീര്
തേടുന്ന തായ്
വേരും
പറിച്ച് കുതറി
ഓടണമെന്നുണ്ട്
കൂട്ടായ്മയുടെ
ആ
വാഗ്ദത്ത ഭൂമിയിലേയ്ക്ക്...
No comments:
Post a Comment